2013 ജൂലൈ 28, ഞായറാഴ്‌ച

മക്രേരി അമ്പലം



മക്രേരി അമ്പലം  
റൂട്ട് :-കണ്ണൂരിൽ  നിന്നും പതിനെട്ട്കിമി തെക്കുകിഴക്ക്‌ ഓടക്കടവ് റോഡിൽ (ചക്കരക്കല്ല്-മൂന്നു പെരിയ റൂട്ടിൽ വെളച്ചാൽ  സ്റ്റോപ്പിൽനിന്നും രണ്ടു കിമി അകലെ )
 പെരളശ്ശേരിയിൽ വിഗ്രഹവുമായി താമസിച്ചെത്തിയ  ഹനുമാനെ ആശ്വസിപ്പിക്കാൻ   പറ്റിയ സ്ഥലത്ത് പ്രതിഷ്ഠ നടത്താൻ ശ്രീരാമൻഉപദേശിച്ചു .ഹനുമാന്റെ സാന്നിധ്യം എന്നും അവിടെ ഉണ്ടാകുമെന്നും രാമൻ പറഞ്ഞു. മർക്കടൻ പ്രതിഷ്ഠ നടത്തിയതുകൊണ്ട് മർക്കടശ്ശേരി എന്ന് ആ സ്ഥലത്തിനു പേര്‍ കിട്ടി . മർക്കടശ്ശേരി  കാലക്രമേണ മക്രേരി ആയി മാറി.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടത്തിന്റെ  ബാക്കിയാണ് ഇപ്പോൾ  കാണാനുള്ളത് 
  ഹനുമാൻ വാല്‍  കൊണ്ട്ടിച്ചുണ്ടായതാണ്  ചിറ എന്നാണു സങ്കൽപ്പം 

സുബ്രമണ്യനാണ്  പ്രധാന പ്രതിഷ്ഠ 
 മഹാവിഷ്ണുവിന്റെ മൂന്നു പ്രതിഷ്ഠകൾ.ഗണപതിയും  

പ്രതിഷ്ഠ ഇല്ലാത്ത ഹനുമാന്റെ സാന്നിധ്യം ഭക്തർക്ക്‌ ഇപ്പോഴും അനുഭവപ്പെടുന്നു 

മുഖ്യ വഴിപാടുകൾ അവൽ  നിവേദ്യം ,ശർക്കരപ്പായസം 
ക്ഷേത്രത്തിനു ഹനുമൽ  ഭക്തനായിരുന്ന ദക്ഷിണാമൂർത്തി സ്വാമിയുടെ സമർപ്പണം 
 ദർശനസമയം രാവിലെ  അഞ്ച്മുപ്പത് മുതൽ പത്ത് വരെ വൈകുന്നേരം അഞ്ച് മുപ്പത്‌മുതൽ  എട്ട് മുപ്പത്‌ വരെ 



 മകരത്തിലെ തൈപ്പൂയമാണ് പ്രധാന ആഘോഷം 

ഒരുകാലത്ത് ചുമരുകൾ കൊത്ത് പണികളാലും  ചിത്രങ്ങളാലും സമ്പന്നമായിരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ